Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Building Collapse

ഡൽഹിയിൽ കെട്ടിടം തകർന്നുവീണ സംഭവം: രക്ഷാപ്രവർത്തനം അവസാനിച്ചു; മരണസംഖ്യ ആറ്

ന്യൂഡൽഹി: ദക്ഷിണ ഡൽഹിയിലെ സാകേതിൽ അഞ്ചുനില വാണിജ്യ സമുച്ചയം തകർന്നുവീണുണ്ടായ വൻ അപകടത്തിൽ മരിച്ച ആറുപേരെയും തിരിച്ചറിഞ്ഞു. മരിച്ചവരിൽ അഞ്ചുപേരും മത്സരപരീക്ഷകൾക്കായി ഡൽഹിയിൽ താമസിച്ച് പഠിച്ചിരുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളാണ്. കാന്‍റീൻ ഉടമയായ സ്ത്രീയാണ് മരിച്ച ആറാമത്തെയാൾ. പരിക്കേറ്റ പത്തിലധികം പേർ എയിംസ് ട്രോമ സെന്‍റർ ഉൾപ്പെടെയുള്ള ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ദേശീയ ദുരന്തനിവാരണ സേനയും ഫയർഫോഴ്സും പോലീസും ചേർന്ന് നടത്തിയ 20 മണിക്കൂർ നീണ്ട വിപുലമായ തിരച്ചിലിനൊടുവിൽ ഞായറാഴ്ച ഉച്ചയോടെയാണ് രക്ഷാപ്രവർത്തനം ഔദ്യോഗികമായി അവസാനിപ്പിച്ചത്. ശനിയാഴ്ച രാത്രി 7.15-ഓടെയാണ് അപകടമുണ്ടായത്. തകർന്നുവീണ കെട്ടിടത്തോട് ചേർന്ന് താത്കാലികമായി പ്രവർത്തിച്ചിരുന്ന 'ആന്‍റി കാന്‍റീൻ' എന്ന ഭക്ഷണശാലയ്ക്ക് മുകളിലേക്കാണ് കോൺക്രീറ്റ് പാളികൾ പതിച്ചത്. പഴയ കെട്ടിടത്തിന് മുകളിൽ കോർപ്പറേഷന്‍റെ അനുമതിയില്ലാതെ രണ്ട് നിലകൾ കൂടി പുതിയതായി നിർമിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

 

Kerala

ഇരുനിലക്കെട്ടിടം ഇടിഞ്ഞുവീണ് മൂന്നു തൊഴിലാളികള്‍ മരിച്ചു

കൊടകര: ടൗണില്‍ കാലപ്പഴക്കംചെന്ന ഇരുനിലക്കെട്ടിടം തകര്‍ന്നു വീണ് മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന 12 പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
പശ്ചിമബംഗാള്‍ മാല്‍ഡ വൈഷ്ണവ്നഗര്‍ മുഹമ്മദ് ഫിറോജ് അലിയുടെ മകന്‍ രാഹുല്‍ എന്നുവിളിക്കുന്ന റബിയൂല്‍ ഇസ്‌ലാം (18), വൈഷ്ണവ്നഗര്‍ ദിയോനപുര്‍ മന്നാന്‍ ഷേഖിന്‍റെ മകന്‍ റബിയൂല്‍ ഇസ്‌ലാം(22), മാല്‍ഡ സബ്ദാള്‍പുര്‍ അബു കലാമിന്‍റെ മകന്‍ അബ്ദുള്‍ അലിം(31) എന്നിവരാണു മരിച്ചത്.‌

ഇന്നലെ പുലര്‍ച്ചെ ആറോടെയാണു ദാരുണസംഭവം. കൊടകര ഗ്രാമപഞ്ചായത്ത് ഓഫീസിനുസമീപം റോഡില്‍നിന്ന് ഏതാനും മീറ്റര്‍ ഉള്ളിലേക്കുമാറിയുള്ള കെട്ടിടമാണു മഴയില്‍ തകര്‍ന്നുവീണത്. 17 തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രാവിലെ ജോലിക്കുപോകാനായി ഇവര്‍ തയാറെടുക്കുന്നതിനിടെ ഇരുനിലകെട്ടിടത്തിന്‍റെ മുന്‍ഭാഗം വലിയ ശബ്ദത്തോടെ തകര്‍ന്നുവീഴുകയായിരുന്നു.

ശബ്ദംകേട്ട് 14 പേര്‍ ഓടിരക്ഷപ്പെട്ടു. മുകള്‍നിലയിലായിരുന്ന മൂന്നു പേര്‍ക്കു രക്ഷപ്പെടാനായില്ല. ഇവര്‍ താഴേക്ക് ഓടിയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്‍റെ മുന്‍വശത്തുള്ള കോണ്‍ക്രീറ്റ് മേല്‍ക്കൂര ഇടിഞ്ഞുവീണു. ഇതിനടിയില്‍പ്പെട്ടവരാണ് മരിച്ചത്.

സംഭവം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരോട്, രക്ഷപ്പെട്ട തൊഴിലാളികളാണു കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചു പറഞ്ഞത്. കൊടകര പോലീസും പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരുംചേര്‍ന്ന് മൂന്നരമണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവിലാണ് മൂവരെയും പുറത്തെടുത്തത്. കൊടകരയിലെ സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ എംബാംചെയ്ത് ബന്ധുവായ ബൈത്തുൽ ഇസ്ലാമിനു കൈമാറും. മൃതദേഹങ്ങൾ ഇന്നു വിമാനമാർഗം സ്വദേശത്തേക്കുകൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. അനുഗമിക്കാൻ ഒരു ബന്ധുവിനും രണ്ടു പരിചയക്കാർക്കും യാത്രാസൗകര്യം ഒരുക്കിയിട്ടുണ്ട്. ക്രമീകരണങ്ങൾ സബ് കളക്ടർ അഖിൽ വി. മേനോൻ ഏകോപിപ്പിച്ചു.


അന്വേഷിക്കും: ജില്ലാ കളക്ടർ
കെട്ടിടം തകർന്നുവീണ് മൂന്ന് ഇതരസംസ്ഥാനതൊഴിലാളികൾ മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. രക്ഷപ്പെട്ട തൊഴിലാളികൾക്കു തൊഴിൽവകുപ്പ് പുനരധിവാസസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്കു സാന്പത്തികസഹായം നൽകുന്നതിനായി സർക്കാരിലേക്കു റിപ്പോർട്ട് സമർപ്പിച്ചതായും ജില്ലാ കളക്ടർ അറിയിച്ചു.

Latest News

Corehub Up